കേരള സര്‍ക്കാര്‍ വരച്ച ഇന്ത്യയുടെ ഭുപടം




കേരള സര്‍ക്കാര്‍ വരച്ച ഇന്ത്യയുടെ ഭുപടം
Read more

എരഞ്ഞോളിയും ജര്‍മനിയും

കേരളം കാണാന്‍ വന്ന സായിപ്പ്‌ എരഞ്ഞോളി വാട്ടര്‍ ബ്രിഡ്ജ്  കണ്ടിട്ടാണോ  ജര്‍മനിയില്‍ പോയി  വാട്ടര്‍ ബ്രിഡ്ജ്  ഉണ്ടാക്കിയത്  എന്നാണ് ടിന്റുവിന്റെ സംശയം .....
Read more

15 രൂപയുടെ അരി ഒരു രൂപയ്‌ക്ക്; 30 രൂപയുടെ പെട്രോള്‍ 70 രൂപയ്‌ക്ക്


 പൊതുമേഖല പൊതുനന്മയ്‌ക്കെന്ന ലക്ഷ്യം എണ്ണക്കമ്പനികള്‍ അട്ടിമറിച്ചു. കിലോയ്‌ക്ക് 15 രൂപയെങ്കിലും മൂല്യം വരുന്ന അരി ജനങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്കു നല്‍കുമ്പോള്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന്‌ പെട്രോളിന്‌ ഈടാക്കുന്നത്‌ യഥാര്‍ഥ വിലയുടെ ഇരട്ടി!


ഒരു ലിറ്റര്‍ പെട്രോളിന്‌ പരമാവധി ഉല്‍പാദനച്ചെലവ്‌ ലിറ്ററിനു 30 രൂപയാണ്‌. നികുതിയും വിലക്കസര്‍ത്തും കഴിഞ്ഞ്‌ ഇതു ജനത്തിനു 'കനിഞ്ഞു' നല്‍കുന്നത്‌ 70 രൂപയ്‌ക്ക്. സബ്‌സിഡിയിലൂടെ പൊതുജനത്തിന്‌ പരമാവധി ആശ്വാസം നല്‍കുകയാണ്‌ പൊതുമേഖലയുടെ ലക്ഷ്യം. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍. എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ കാര്യത്തില്‍ സബ്‌സിഡി കുഴിച്ചുമൂടി കൊള്ളലാഭം കൊയ്യുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രവചിക്കുന്ന നഷ്‌ടം 1.22 ലക്ഷം കോടി രൂപയുടേതാണ്‌. 2010-11 ല്‍ ഐ.ഒ.സിയുടെ എല്ലാം കഴിഞ്ഞുള്ള ലാഭം 7445.48 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇത്‌ 15,525.63 കോടിയായിരുന്നു. അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ (3,36,866 കോടി) ലാഭം കുറവാണെന്നും വാദിക്കാം. എന്നാല്‍ നഷ്‌ടക്കണക്ക്‌ കൃത്രിമം. ഇക്കണക്കിന്‌ നഷ്‌ടത്തിലോടുന്ന കെ.എസ്‌.ആര്‍.ടി.സിയും കെ.എസ്‌.ഇ.ബിയും ജനങ്ങളെ എത്രമാത്രം പിഴിയണം? കേരള സര്‍ക്കാര്‍ കടംകൊടുത്ത്‌ അവയെ നിലനിര്‍ത്തുകയാണ്‌. 


പെട്രോളിയം ഉല്‍പന്നങ്ങള്‍ വിറ്റ വകയില്‍ ഐ.ഒ.സിയുടെ ലാഭം 4,931.86 കോടിയാണ്‌. മുന്‍ വര്‍ഷം 7,456.23 കോടിയും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കമ്പനിക്ക്‌ 3,700 കോടി നഷ്‌ടമുണ്ടായെന്നു കമ്പനി പറയുന്നു. ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ എന്നിവയുടെ സബ്‌സിഡിയാണത്രേ കാരണം. ക്രൂഡോയില്‍ വില കുറഞ്ഞുനില്‍ക്കുമ്പോഴാണ്‌ ഈ നഷ്‌ടക്കണക്ക്‌. ഏതായാലും പെട്രോള്‍ വില്‍പന നഷ്‌ടമാണെന്നു പറഞ്ഞിട്ടില്ല. എന്നിട്ടും പെട്രോള്‍ വില കുത്തനെകൂട്ടി. രൂപയുടെ മൂല്യശോഷണമാണു മറ്റൊരു ന്യായം. ഈ പ്രശ്‌നം പരിഹരിക്കേണ്ട കേന്ദ്രം ഇതിനു പകരം വില കൂട്ടി കമ്പനികളെ സഹായിക്കുകയായിരുന്നു.


അണ്ടര്‍ റിക്കവറി എന്ന സാങ്കേതിക പദം ഉപയോഗിച്ചു കമ്പനികള്‍ക്കു ഭീമമായ നഷ്‌ടമാണെന്ന്‌ വരുത്തിത്തീര്‍ക്കുന്നു. അണ്ടര്‍ റിക്കവറി എന്ന പദം എണ്ണക്കമ്പനികളുടെ ബാലന്‍സ്‌ ഷീറ്റിലില്ല. ഇതില്‍ ലാഭം മാത്രമാണു കാണിച്ചിട്ടുള്ളത്‌. അണ്ടര്‍ റിക്കവറിക്കു നഷ്‌ടം എന്ന പദവുമായി ബന്ധമില്ലെന്നര്‍ഥം. ഇന്ധനങ്ങള്‍ സബ്‌സിഡി കൂടാതെ കമ്പനികള്‍ ആഗ്രഹിക്കുന്ന വിലയ്‌ക്കു വിറ്റാല്‍ കിട്ടാവുന്ന ഒരു വരുമാനമുണ്ട്‌. ഇതില്‍നിന്ന്‌ ഇപ്പോള്‍ കിട്ടുന്ന വരുമാനം കുറയ്‌ക്കുന്ന തുകയാണ്‌ അണ്ടര്‍ റിക്കവറി. ഈ സാങ്കല്‍പിക വരുമാനത്തിന്റെ പേരിലാണു ജനത്തെ ദ്രോഹിക്കുന്നത്‌.


ക്രൂഡോയിലിന്‌ ബാരല്‍ കണക്കിലാണു വില കൂടുകയോ കുറയുകയോ ചെയ്യുക. ഇതിനു ബദലായി പെട്രോളിനും ഡീസലിനും ലിറ്റര്‍ കണക്കില്‍ വിലകൂട്ടുന്നത്‌ മറ്റൊരു തട്ടിപ്പാണ്‌. ഒരു വീപ്പയില്‍ 160 ലിറ്റര്‍ ക്രൂഡോയിലുണ്ടാകും. അതുകൊണ്ടു തന്നെ ഒരു വീപ്പ ക്രൂഡോയിലിന്‌ നിസാര ഡോളര്‍ വില കൂടിയാല്‍ പെട്രോള്‍ ലിറ്ററിന്‌ പൈസാ കണക്കില്‍ വര്‍ധിപ്പിച്ചാല്‍ മതിയാകും. ഇതിനുപകരം മൂന്നു രൂപയും അഞ്ചു രൂപയും കൂട്ടുന്നത്‌ കരിഞ്ചന്ത തന്നെ. പൊതുമേഖലാ കമ്പനികള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയില്‍ നാലിലൊന്ന്‌ ഇന്ത്യയില്‍ കുഴിച്ചെടുക്കുന്നതാണ്‌. ഇതിനും രാജ്യാന്തര വില കണക്കാക്കുന്നത്‌ അന്യായമാണ്‌. 


സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികള്‍ തടിച്ചുകൊഴുക്കുന്നു. നഷ്‌ടമാണെങ്കില്‍ റിലയന്‍സും എസാറും പണ്ടേ പൂട്ടിയേനെ. മുട്ടാന്യായങ്ങള്‍ പറഞ്ഞ്‌ ഇന്ധനവില കൂട്ടാനുള്ള പൊതുമേഖലയുടെ മുറവിളി സ്വകാര്യ കമ്പനികള്‍ക്കു വേണ്ടിയാണെന്നു സംശയം ബലപ്പെടുകയാണ്‌. 


മുഖ്യമായും നാട്ടില്‍ കുഴിച്ചെടുക്കുന്ന ക്രൂഡോയിലാണ്‌ സ്വകാര്യ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. അതുകൊണ്ട്‌ രാജ്യാന്തര നിരക്കില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വിലകിട്ടിയാല്‍ ഇവര്‍ക്കു വന്‍ നേട്ടമാണ്‌. ഇതിനു വേണ്ടിയാണ്‌ പൊതുമേഖലയിലെ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഇവര്‍ ജനങ്ങളോടു യുദ്ധം ചെയ്യുന്നത്‌. 


Via: (google plus) Mangalam Daily
Read more

കസ്‌ററമര്‍ കെയര്‍ അല്ലെ ?


ടിന്റു:കസ്‌ററമര്‍ കെയര്‍ അല്ലെ  ?

എന്റെ അനിയന്‍ സിംകാര്‍ഡ് വിഴുങ്ങി


ഗേള്‍:അതിനു ഞങ്ങളെന്തു വേണം


ടിന്റു:അവന്‍ സംസാരിക്കുന്നുണ്ട്..പൈസ പോകുമോ?
Read more

ഉത്തരം മുട്ടിയ മുഖ്യമന്ത്രി


ഉത്തരം മുട്ടിയപ്പോള്‍ ഇറങ്ങിപോയ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം കാണുക . കൂടെ വേണു ചോദിച്ച ചോദ്യങ്ങളി എന്ത് തെറ്റാണ് ഉള്ളതെന്നും വിലയിരുത്തുക നമ്മളൊക്കെ അവസരം കിട്ടിയാല്‍ ചോദിക്കണമെന്നു  മനസ്സില്‍ വിജാരിച്ചതല്ലേ ഈ ചോദ്യങ്ങളൊക്കെ ?
Read more

ഇതു വായിക്കാന്‍ പറ്റുമോ എന്നു നോക്കൂ

Read more

ഡല്‍ഹിയില്‍ ബോംബ് സ്ഫോടനം



 ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറുപേരുടെ നില ഗുരുതരമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാവിലെ 10.17ന് ഹൈക്കോടതിയുടെ അഞ്ചാം നന്പര്‍ ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനം. പരുക്കേറ്റവരെ സഫ്ദര്‍ജംങ്, റാംമനോഹര്‍ ലോഹ്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍എസ്ജി കമാന്‍ഡോകളും എന്‍എെഎയും സ്ഥലത്തെത്തി. സ്‌ഫോടനം നടന്നയുടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി അടച്ചു. സംഭവത്തെക്കുറിച്ച്‌ എന്‍എെഎയും എന്‍എസ്ജിയും അന്വേഷണം ആരംഭിച്ചു. സ്‌ഫോടകവസ്തു സ്ഥാപിച്ചത് ബ്രീഫ്‌കേസിലാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റാണ്. സ്‌ഫോടനത്തെ അപലപിച്ച്‌ ലോക്സഭ 12 മണിവരെയും രാജ്യസഭ രണ്ടുമണിവരെയും നിര്‍ത്തിവച്ചു. നാലുമാസം മുന്‍പ് ഡല്‍ഹി ഹൈക്കോടതിയുടെ ഏഴാം നന്പര്‍ ഗേറ്റിനു സമീപം സ്‌ഫോടനം ഉണ്ടായിരുന്നു.
Read more

സൂപ്പര്‍താരത്തിന്റെ 60 പിറന്നാള്‍

Read more

ബ്ലെസിയുടെ പ്രണയവും അടിച്ചുമാറ്റിയതാണോ ?

ടിന്റുമോന് വയ്യ!പുതിയ പോസ്റ്റിനു ടോപ്പിക്ക് ഇല്ലാതെ വിഷമിച്ചപ്പോള്‍ ഗൂഗിള്‍ അമ്മച്ചിയെ വിളിച്ചു  പ്രാര്‍ഥിച്ചു .ഒരു ടോപ്പിക്ക് തന്നു സഹായിക്കണേ എന്നു .....ദെ കിടക്കുന്നു ഹോട്ട് ന്യൂസ്‌ ...
ബ്ലെസ്സിയുടെ ഏറ്റവും പുതിയാ പടം "പ്രണയം" 2000 ല്‍  പുറത്തിറങ്ങിയ "ഇന്നസെന്റ്" എന്ന പടവുമായി വല്ലാത്തൊരു സാമ്യം എന്നു പലര്‍ക്കും സംശയം ഉണ്ടത്രെ.. അടിച്ചു മാറ്റിയതാണോ അതോ തീം കടമെടുത്തതാണോ എന്നൊന്നും ഉറപ്പിച്ചു പറയാന്‍ ടിന്റുമോന്‍ ആളല്ല ..

ടിട്നുമോന്‍ മുന്‍പ്  പോസ്ടിയ
ചില മലയാള ചിത്രങ്ങളും അവയുടെ മുന്നാധാരങ്ങളും കരമടച്ച രസീതും. എന്ന ലിസ്റ്റില്‍ ബ്ലെസ്സിയുടെ പ്രണയവും വരുമോ ?






പാവം ഹോളിവുഡിലെ സംവിധായകര്‍ അറിഞ്ഞു കാണുമോ അവരുടെ ജാര സന്തതികള്‍ മലയാളത്തില്‍ സുപര്‍ ഹിറ്റുകളായി വിലസുന്നത്
Read more

ഓണാശംസകള്‍ : ടിന്റുമോന്‍

ബൂലോകത്തെ എല്ലാ മലയാളികള്‍ക്കും ടിന്റുമോന്റെ ഓണാശംസകള്‍
Read more
Related Posts Plugin for WordPress, Blogger...

Total Pageviews

 

ടിന്റുവിന്റെ ലോകം Design by ടിന്റുമോന്‍ © 2011